അന്താരാഷ്ട്ര വിപണിയിൽ ഇരുപത്തിയഞ്ച് കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദി കിളിമാനൂരിൽ നിന്നും പിടികൂടി.

കിളിമാനൂർ
അന്താരാഷ്ട്ര വിപണിയിൽ ഇരുപത്തിയഞ്ച് കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദി കിളിമാനൂരിൽ നിന്നും പിടികൂടി. ഇന്ന് (27/01/2022) വൈകുന്നേരത്തോടെ പോങ്ങനാട് വെള്ളല്ലൂർ ഷീലാഭവനിൽ ഷാജിയുടെ വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച തിമിംഗല ഛർദ്ദിയാണ് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് പിടികൂടിയത്. സംഭവവുമായി വെള്ളല്ലൂർ ഷീലാ ഭവനിൽ ഷാജി (58) മത്തയിൽ തടത്തിൽ പുത്തൻവീട്ടിൽ സജീവ് (46) കിളിമാനൂർ , പഴയകുന്നുമ്മൽ ബൈജു ഭവനിൽ ബിജു (41) കോഴിക്കോട് , ഉള്ളിയേരി കക്കഞ്ചേരി ശ്രീഭദ്രാ നിവാസിൽ രാധാകൃഷ്ണൻ (48) എന്നിവരെ അറസ്റ്റു ചെയ്തു.
പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ റ്റി.അജികുമാറിന് ലളിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി കണ്ടെത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് ഫോറസ്റ്റുകാർ കീഴ്പ്പെടുത്തിയത്. അറസ്റ്റു ചെയ്ത പ്രതികളിൽ നിന്നും തൊണ്ടിമുതലായ പതിനൊന്നര കിലൊഗ്രാം ഭാരമുള്ള അഞ്ച് കഷണം തിമിംഗല ഛർദ്ദി കണ്ടെടുത്തു . പൊതു വിപണിയിൽ ഇതിന് ഏകദേശം രുപത്തിയഞ്ച് കോടിയോളം വില വരും എന്ന് അധികൃതർ അറിയിച്ചു . ഇരുപത്തിമൂന്ന് കോടി രൂപയ്ക്ക് വിൽക്കാൻ ആളെ സംഘടിപ്പിക്കുന്നതിനിടയിലാണ് പ്രതികൾ ഫോറസ്റ്റിൻ്റെ വലയിലാകുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നു എന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. സംഭവവുമായി കൂടുതൽ അന്വേഷണം നടന്നു വരുന്നുവെന്നും അധികൃതർ അറിയിച്ചു
പാലോട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു.എസ്.വി നായരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി-ബാലചന്ദ്രൻ നായർ , കെ.ജി.അജയകുമാർ , ജി.ആർ സജീഷ് കുമാർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.വി.അജിത്കുമാർ , രാജേഷ് കുമാർ.പി , ഡോൺ.വി.കെ, രമ്യ.യു ഫോറസ്റ്റ് വാച്ചർമാരായ വിക്രമൻ , ശാന്തകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here